കുറ്റകൃത്യത്തിൽ നിന്നുള്ള പണം ബോധപൂർവം ഉപയോഗിച്ചു; ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇഡി

ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ അപേക്ഷയ്ക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡിയുടെ വാദം

dot image

ന്യൂ ഡൽഹി: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന് നേരിട്ട് പങ്കുണ്ടെന്ന് ഡൽഹി ഹൈക്കോടതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റിപ്പോർട്ട്. കേസിൽ കുറ്റവാളിയായ സുകേഷ് ചന്ദ്രശേഖറിന്റെ വരുമാനം കൈവശം വയ്ക്കുന്നതിലും ഉപയോഗിച്ചതിലും നടിക്ക് ബോധപൂർവം പങ്കുണ്ടെന്നാണ് കണ്ടെത്തൽ.

ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നൽകിയ അപേക്ഷയ്ക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡിയുടെ വാദം. ചന്ദ്രശേഖറുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സത്യം ഫെർണാണ്ടസ് ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ലെന്നും തെളിവുകൾ നേരിടുന്നതുവരെ എല്ലായ്പ്പോഴും വസ്തുതകൾ മറച്ചുവെച്ചുവെന്നും ഇഡി മറുപടിയിൽ അവകാശപ്പെട്ടു.

'പ്രേമ'ത്തോട് പ്രേമം; അൽഫോൻസ് പുത്രൻ ചിത്രം തമിഴ്നാട്ടിൽ റീ-റിലീസിന്

'ജാക്വിലിൻ ഫെർണാണ്ടസ് സത്യം മറച്ചുവച്ചു. ചന്ദ്രശേഖറിന്റെ അറസ്റ്റിന് ശേഷം അവർ ഫോണിൽ നിന്ന് മുഴുവൻ വിവരങ്ങളും നീക്കം ചെയ്തു. തെളിവുകൾ നശിപ്പിക്കാൻ അവർ സഹപ്രവർത്തകരോട് ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനം അവർ ആസ്വദിക്കുകയും ഉപയോഗിക്കുകയും കൈവശം വയ്ക്കുകയും ചെയ്തിരുന്നെന്നത് സംശയാതീതമായി തെളിഞ്ഞു. പ്രതി ചന്ദ്രശേഖറിൻ്റെ കുറ്റകൃത്യത്തിൻ്റെ വരുമാനം കൈവശം വയ്ക്കുന്നതിലും ഉപയോഗിച്ചതിലും ഫെർണാണ്ടസ് ബോധപൂർവം പങ്കാളിയാണെന്ന് തെളിയിക്കപ്പെടുന്നു'. ജാക്വിലിനെതിരായ ഇഡി റിപ്പോർട്ടിൽ പറയുന്നു.

dot image
To advertise here,contact us
dot image