

കൊച്ചി: പ്രശസ്ത സംവിധായകന് സിദ്ദിഖിന്റെ വിയോഗത്തില് പ്രതികരിച്ച് നടന് സായ്കുമാര്. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിന് കാരണക്കാരില് ഒരാളാണ് സിദ്ദിഖ് എന്ന് സായ്കുമാര് പറഞ്ഞു. പറയാന് വാക്കുകള് കിട്ടുന്നില്ല, ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന് വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില് നിന്നാണെന്നും സിദ്ദിഖിനെ കുറിച്ച് സായ്കുമാര് ഓർമിച്ചു. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു. അദ്ദേഹത്തിൻ്റെ വിയോഗം ഉള്ക്കൊള്ളാന് അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കട്ടെയെന്നും സായ്കുമാർ പറഞ്ഞു.
കുറച്ചുനാളുകളായി സുഖമില്ലാ എന്ന് അറിയാമാരുന്നുവെങ്കിലും ഇത്ര ഗുരുതരമായിരിക്കുമെന്ന് അറിയില്ലായിരുന്നു. നേരത്തെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വാർത്തകൾ കണ്ടപ്പോൾ ഒന്നും സംഭവിക്കരുതെന്ന് പ്രാര്ത്ഥിക്കുമായിരുന്നു. എന്ത് പ്രയാസത്തിലാണെങ്കിലും പുറത്തറിയിക്കാത്തയാളാണ് സിദ്ദിഖെന്നും സായ്കുമാർ പറഞ്ഞു.
തോളോട് തോളുരുമ്മി നിന്ന മാമുക്കോയ, ഇന്നസെന്റ ചേട്ടന്, സിദ്ദിഖ് സര് ഇവരെല്ലാം ഇവിടം വിട്ടുപോയി എന്നുള്ളതാണ് പ്രയാസം ഉണ്ടാക്കുന്നത്. അവര് ചെയ്തുവെച്ച സൃഷ്ടികളിലൂടെ അവരെ കാണാനും ഓര്മിക്കാനും സാധിക്കും എന്നല്ലാതെ പുതിയ ഒരു സംഭവം ആരംഭിക്കാന് കഴിയില്ലല്ലോയെന്നും സായ്കുമാര് അനുസ്മരിച്ചു.
അദ്ദേഹത്തിനെ വിഷമിപ്പിച്ച ഒരുപാട് പേരുണ്ടെന്ന് സായ്കുമാർ പറഞ്ഞു. ആരുടേയും പേരെടുത്തു പറയുന്നില്ല. ഈ നിമിഷം അവരൊക്കെ മനസുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിനോട് ക്ഷമ ചോദിക്കട്ടെ എന്നുമാത്രമാണ് പറയാനുള്ളതെന്നും സായ്കുമാര് കൂട്ടിച്ചേർത്തു.