
ന്യൂഡൽഹി: കനത്ത ചൂടിൽ വലയുന്ന ഡല്ഹിയില് ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമമെന്ന് ജലവകുപ്പ് മന്ത്രി അതിഷി മർലേന. പൈപ്പ് ലൈനുകളിൽ മനഃപ്പൂർവ്വം ചോർച്ചയുണ്ടാക്കാൻ ശ്രമം എന്നും ആരോപണമുണ്ട്. 375 മില്ലി മീറ്റർ പൈപ്പിലെ ബോൾട്ടുകൾ മുറിച്ച നിലയിൽ കണ്ടെത്തിയെന്നും ചിത്രങ്ങൾ സഹിതം മന്ത്രി ആരോപിച്ചു. ജലക്ഷാമത്തിൽ ജനം വലയുമ്പോളാണ് രാഷ്ട്രീയ വിവാദങ്ങളും കൊഴുക്കുന്നത്.
അറ്റകുറ്റപ്പണി നടത്തേണ്ടി വന്നതിനാൽ തെക്കൻ ഡൽഹിയിൽ ജല വിതരണത്തിൽ 25 ശതമാനം കുറവ് നേരിട്ടു. ദേശീയ തലസ്ഥാനം ജലപ്രതിസന്ധി നേരിടുന്നതിനാൽ അടുത്ത 15 ദിവസത്തേക്ക് പ്രധാന പൈപ്പ് ലൈനുകൾ പട്രോളിംഗിനും സംരക്ഷണത്തിനുമായി ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കമ്മീഷണർ സഞ്ജയ് അറോറയ്ക്ക് മന്ത്രി കത്തെഴുതിയിട്ടുണ്ട്. ഡൽഹി കടുത്ത ചൂടിലും ജലക്ഷാമത്തിലും വലയുകയാണെന്ന് മന്ത്രി കത്തിൽ പറഞ്ഞു. ഡൽഹിയുടെ പല ഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുവെന്നും ഈ സാഹചര്യത്തിൽ ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാകുന്നും കത്തിൽ പറയുന്നു.
ഇടുക്കിയിൽ വീടുകൾക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽസാഹചര്യം ചർച്ച ചെയ്യാൻ എഎപി എംഎൽഎമാർ മന്ത്രി അതിഷി മർലേനയുമായി കൂടിക്കാഴ്ച നടത്തി. എന്നാല് ഡൽഹി സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം. എംപിമാർ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു. ഉഷ്ണ തരംഗം ഉണ്ടാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് വിമർശിച്ചു.