'രാഹുൽ മുമ്പ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തിട്ടുണ്ട്'; ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ

ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു

dot image

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിലെ പ്രതിയായ രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് അമ്മ. ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി റജിസ്റ്റർ വിവാഹം നടന്നിട്ടുണ്ടെന്ന് രാഹുലിന്റെ അമ്മ പറഞ്ഞു. രാഹുലിനായി പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ്, വേറൊരു വിവാഹം കഴിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തൽ. രാഹുലിന്റെ അമ്മ പറഞ്ഞത്. 'ആ പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പറവൂരിലെ പെൺകുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണ്. രാഹുൽ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട്.' , രാഹുലിന്റെ അമ്മ പറഞ്ഞു.

രാഹുലിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഇയാൾ വിദേശത്തേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. താൻ വിദേശത്തേക്ക് കടന്നുവെന്ന് രാഹുലും റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു. അതെ സമയം പെൺകുട്ടിയുടെ വീട്ടിലെത്തി പൊലീസ് ഇന്നലെ മൊഴിയെടുത്തു. മൊഴിയെടുക്കല് രാത്രി 10 വരെ നീണ്ടു. നവ വധു, മാതാപിതാക്കള്, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്ദ്ദിച്ച് പരുക്കേല്പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതും അടക്കം ഭര്ത്താവിന്റെ കൊടും ക്രൂരതകള് പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കല് പൂര്ത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു.

പന്തീരാങ്കാവ് ഗാര്ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്റെ കുടുംബാംഗങ്ങളിലേക്ക്
dot image
To advertise here,contact us
dot image