
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് വിരുദ്ധതയിൽ മുഴുകി മുന്നോട്ടു പോകുന്നുവെന്ന് മന്ത്രി പി രാജീവ്. കോണ്ഗ്രസുകാർ ബിജെപിയിലേക്ക് പോകാൻ കാരണം അതാണ്. ലോക്സഭാ തിരഞ്ഞെടുപ്പില് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നാണ് ബിജെപി പറയുന്നത്. എന്നിട്ടും സ്വന്തം ഗ്യാരണ്ടിയിൽ അവർക്ക് വിശ്വാസം ഇല്ല. അതുകൊണ്ടാണ് വർഗീയ കാർഡ് ഇറക്കി കളിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങളാണ് ആരംഭിച്ചതെന്ന് പി രാജീവ് പറഞ്ഞു. രണ്ട് വർഷങ്ങളിലായി 2,39,992 സംരംഭങ്ങള്, ആകെ നിക്ഷേപം 15138.05 കോടി രൂപ, ആകെ തൊഴിൽ 5,09,935, വനിതാ സംരഭങ്ങൾ 76377 എന്നിങ്ങനെയാണ്.
കട്ടപ്പന ഇരട്ടക്കൊലപാതകം; ഒന്നാം പ്രതിയെ കസ്റ്റഡിയില് വിട്ടുഅതേസമയം പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവ് നേരത്തെ പ്രതികരിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഇംഗ്ലീഷിൽ പറയുന്നതാണ് പ്രതിപക്ഷം മലയാളത്തിൽ പറയുന്നത്. ഇതിനെതിരെ എത്രയും പെട്ടെന്ന് ഹർജി നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള ബിജെപി അജണ്ടയുടെ പ്രചാരകരായി കോൺഗ്രസ് മാറി എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇന്ത്യയിലെ പ്രധാന പ്രശ്നമായ ഈ വിഷയം കോൺഗ്രസ് കയ്യൊഴിയുകയാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. സമരത്തെ വഴി തിരിച്ച് വിടാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ ഹർജി നൽകണമോ എന്ന കാര്യത്തിൽ എ ജി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതോടെ കടുത്ത പ്രതിഷേധമാണ് രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഡല്ഹിലെ ഷഹീന്ബാദിലും അസമിലെ ഗുവഹാത്തിയിലും വലിയ സമരങ്ങള് നടന്നിരുന്നു. പൗരത്വനിയമം പാസാക്കി നാല് വര്ഷത്തിലേറെയായെങ്കിലും ചട്ടങ്ങള് തയ്യാറാക്കാതിരുന്നതിനാല് നിയമം നടപ്പിലാക്കുന്നത് വൈകുകയായിരുന്നു.