
തിരുവനന്തപുരം: നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് പ്രഖ്യാപനം. വർക്കല, ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട് , നെടുമങ്ങാട്, ആര്യനാട്, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശ്ശാല സ്റ്റേഷൻ പരിധികളിൽ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ ഡ്രോൺ പറത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികൾ എന്നിവിടങ്ങളിൽ ഡ്രോൺ പാടില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമാണ് നിയന്ത്രണം.
തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 10 മരണം, 17000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിനവകേരള സദസ്സ് ഇന്ന് അവസാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കും. വൈകിട്ട് ആറിന് വർക്കല മണ്ഡലത്തിലാണ് ആദ്യ പരിപാടി. ശിവഗിരി മഠം ഓഡിറ്റോറിയമാണ് വേദി. 122 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് നവ കേരള സദസ് തലസ്ഥാനത്തേക്ക് എത്തുന്നത്. നാളെ ആറ്റിങ്ങൽ, ചിറയൻകീഴ്,വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളുടെ നവകേരള സദസാണ് നടക്കുക. 22 ന് കാട്ടാക്കട, അരുവിക്കര, നെയ്യാറ്റിൻകര, പാറശ്ശാല, മണ്ഡലങ്ങളിലും നവ കേരള സദസ് നടക്കും. സമാപന ദിവസമായ 23 നാണു നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലെ നവകേരള സദസ്. മറ്റ് ജില്ലകളിലേതിന് സമാനമായി തിരുവനന്തപുരത്തും പ്രതിപക്ഷ പ്രതിഷേധങ്ങൾ അരങ്ങേറാൻ തന്നെയാണ് സാധ്യതയുണ്ടെന്നാണ് സൂചന.
പാർലമെൻ്റിൽ ഇന്നും പ്രതിഷേധം തുടരാൻ പ്രതിപക്ഷം; സഭയിൽ കടുത്ത പ്രതിഷേധം ഉണ്ടായാൽ കൂടുതൽ നടപടി?കൊല്ലം ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന നവകേരള സദസ് ഇന്ന് അവസാനിക്കും. ഇന്നലെ അപ്രതീക്ഷിതമായി ഉണ്ടായ ഡിവൈഎഫ്ഐ- യുത്ത്കോൺഗ്രസ് സംഘർഷത്തെ തുടർന്ന് വൻ സുരക്ഷ ആണ് നവകേരള സദസ് നടക്കുന്നിടത്തും വഴിയിലും ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ബീച്ച് ഹോട്ടലിൽ ക്യാബിനറ്റ് യോഗം ചേരും. തുടർന്ന് 11മണിക്ക് കന്റോൺമെന്റ് മൈതാനത്താണ് ആദ്യ സദസ്സ് നടക്കുക. കടയ്ക്കലിലെ സദസിനു ശേഷം വൈകിട്ട് 4.30 ന് ചാത്തന്നൂർ സ്പിന്നിംഗ് മിൽ ഗ്രൗണ്ടിലാണ് ജില്ലയിലെ അവസാന സദസ്സ് നടക്കുക. പിന്നീട് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ഇന്നലെ കരുനാഗപ്പള്ളി, ചവറ,കുണ്ടറ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു സദസ്സ് നടന്നത്. ഇന്നലെ ചിന്നക്കടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ന് ജില്ലയിൽ വലിയ സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.