പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ മറവിൽ തട്ടിപ്പ്: പണം തട്ടിയത് വ്യാജ അക്കൗണ്ടിലൂടെ

വായ്പ്പാ അപേക്ഷകരിൽ നിന്നും ഈടാക്കുന്ന തുക ഉൾപ്പടെ പ്രസിഡണ്ടും സെക്രട്ടറിയും അപഹരിച്ചു

പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ മറവിൽ തട്ടിപ്പ്: പണം തട്ടിയത് വ്യാജ അക്കൗണ്ടിലൂടെ
dot image

തിരുവനന്തപുരം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള തിരുവനന്തപുരം പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിൽ അനധികൃത ഇടപാടിലൂടെയും വെട്ടിപ്പ്. അക്കൗണ്ടിലൂടെ പ്രസിഡണ്ട് ജി അജയകുമാറും സെക്രട്ടറിയും ലക്ഷങ്ങൾ തട്ടിയതായാണ് കണ്ടെത്തിയിരിക്കുന്നത്. വായ്പാ അപേക്ഷകരിൽ നിന്നും ഈടാക്കുന്ന തുക ഉൾപ്പെടെ പ്രസിഡണ്ടും സെക്രട്ടറിയും അപഹരിച്ചെന്നാണ് അസി. രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ടർ എക്സ്ക്ലൂസീവ്.

പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിന്റെ മറപിടിച്ച് പ്രസിഡന്റ് ജി അജയകുമാറും സെക്രട്ടറിയും തട്ടിച്ചത് ഒന്നും രണ്ടും ലക്ഷമല്ല. വ്യാജ അക്കൗണ്ടിലൂടെ നടത്തിയ അനധികൃത ഇടപാടുകളിലൂടെ മാത്രം പ്രസിഡണ്ടും സെക്രട്ടറിയും പോക്കറ്റിൽ ആക്കിയത് 21.61 ലക്ഷം രൂപയാണ്. 2016 ഫെബ്രുവരി 20 ന് പ്രവർത്തനം തുടങ്ങിയ സംഘത്തിൽ വെറും ആറര വർഷം കൊണ്ട് നടന്നതാണീ തട്ടിപ്പ്.

ഊരും പേരുമില്ലാത്ത അക്കൗണ്ടുകളിലൂടെ സെക്രട്ടറിയുടെ സഹായത്തോടെ പ്രസിഡണ്ട് മറിച്ചത് ലക്ഷങ്ങൾ. നിക്ഷേപകരുടെ വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ഇല്ലാതെ അക്കൗണ്ട് തുറന്നാണ് തട്ടിപ്പ്. എൽ & വി രജിസ്ട്രേഷൻ, എഫ് & എ അസോസിയേറ്റ്, സിഎസ്ഐ മാനേജർ തുടങ്ങിയ പല പേരുകളിലാണ് വ്യാജ അക്കൗണ്ടുകൾ. നാല് അക്കൗണ്ടുകളിലൂടെ മാത്രം 2161497 രൂപ പ്രസിഡണ്ടും സെക്രട്ടറിയും അപഹരിച്ചെന്നാണ് അസിസ്റ്റൻറ് രജിസ്ട്രാറുടെ കണ്ടെത്തൽ.

വായ്പാ അപേക്ഷകരിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി ഈടാക്കുന്ന പണവും ഇവർ തട്ടിച്ചു. ഈ തുകകളും വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി പിന്നീട് പിൻവലിക്കുകയാണ് പ്രസിഡണ്ടും സെക്രട്ടറിയും ചെയ്യുന്നത്. പെരുങ്കടവിള ഫാർമേഴ്സ് സഹകരണ സംഘത്തിലെ തട്ടിപ്പിൽ അടിയന്തര നടപടികൾ അനിവാര്യമാണ്. പ്രസിഡണ്ടും സെക്രട്ടറിയും തട്ടിയെടുത്ത സംഘത്തിലെ പണം തിരിച്ചു പിടിക്കാൻ സഹകരണ വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us