നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു; രണ്ട് ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം

പരിക്കേറ്റവരെ നേപ്പാൾഗഞ്ച് മെഡിക്കൽ ടീച്ചിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

dot image

കാഠ്മണ്ഡു: മധ്യ പടിഞ്ഞാറൻ നേപ്പാളിലെ ഡാങ് ജില്ലയിലുണ്ടായ ബസ് അപകടത്തിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം. 23 പേർക്ക് പരിക്കേറ്റു. ബിഹാറിലെ മലാഹിയിൽ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തർപ്രദേശിൽ നിന്നുള്ള മുനെ (31) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ലുംബിനി പ്രവിശ്യയിലെ റാപ്തി നദിയിലേക്കാണ് പാസഞ്ചർ ബസ് മറിഞ്ഞത്.

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല

നേപ്പാൾഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് ഭലുബാംഗിലെ റാപ്തി പാലത്തിൽ നിന്ന് തെന്നി ഈസ്റ്റ്-വെസ്റ്റ് ഹൈവേയിലൂടെ നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പരിക്കേറ്റവരെ നേപ്പാൾഗഞ്ച് മെഡിക്കൽ ടീച്ചിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image