ജപ്പാനിൽ സുനാമി; 21 തുടർഭൂചലനങ്ങൾ ഉണ്ടായെന്നും റിപ്പോർട്ട്

ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു

ജപ്പാനിൽ സുനാമി;  21 തുടർഭൂചലനങ്ങൾ ഉണ്ടായെന്നും റിപ്പോർട്ട്
dot image

ടോക്കിയോ: ജപ്പാനിൽ 21 തുടർഭൂചലനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ജപ്പാന്റെ തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും റോഡുകളിൽ ഉൾപ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു. തുടർന്ന് ഹൈവേകൾ അടക്കുകയും ഇഷിക്കാവയിലേക്കുള്ള അതിവേഗ റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവക്കുകയും ചെയ്തു. സുനാമിയെ തുടര്ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്ക്ക് മുന്നറിയിപ്പ് നല്കി. വടക്കന് ജപ്പാനില് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിന് പിന്നാലെയാണ് സൂനാമി.

പ്രദേശത്തെ ഇന്റര്നെറ്റ് സേവനമടക്കം തടസപ്പെട്ടതായും റിപ്പോര്ട്ടുകളുണ്ട്. 36,000ത്തിലേറെ ജനങ്ങള്ക്ക് വൈദ്യുതി മുടങ്ങി. ഭൂകമ്പം ഉണ്ടായ പ്രദേശങ്ങളിൽ തീപിടുത്തങ്ങളും മണ്ണിടിച്ചിലുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി കിഷിദ അറിയിച്ചു. റഷ്യയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഖാലിൻ ദ്വീപിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്ന് റഷ്യ അറിയിച്ചു.

ജപ്പാനിൽ ശക്തമായ ഭൂചലനം; തീര പ്രദേശങ്ങളില് സുനാമി മുന്നറിയിപ്പ്

ഭൂചലനത്തെ തുടർന്ന് ഹൊകുരികു ഇലക്ട്രിക് പവർ ആണവ നിലയങ്ങളിൽ ക്രമക്കേടുകൾ സംഭവിച്ചിട്ടില്ലെന്നും ആണവ നിലയങ്ങൾ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കി. കൊറിയയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 2011-ലാണ് ജപ്പാനില് ഇതുവരെയുണ്ടായതില് ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്പ്പെടെ തകരാറ് സംഭവിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us