ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ അഹമ്മദാബാദിലെ ആശുപത്രിയിൽ സൂര്യാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടര്ന്നാണ് ഷാരൂഖാനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. നടൻ ആശുപത്രിവിട്ടെന്നാണ് റിപ്പോർട്ടുകൾ.
ഐപിഎൽ മത്സരം കാണുന്നതിനിടെയാണ് ഷാരൂഖ് സൂര്യാഘാതമേറ്റത്. ചൊവ്വാഴ്ച്ച അഹമ്മദാബാദിൽ വച്ചു നടന്ന കൊൽക്കത്ത - ഹൈദരബാദ് മത്സരം ആസ്വദിക്കുമ്പോഴാണ് സൂര്യാഘാതം ഏൽക്കുന്നത്. മത്സര ശേഷം ഹോട്ടലിൽ മടങ്ങിയെത്തിയ ഷാരൂഖിന് നിർജലീകരണവും തളർച്ചയും അനുഭവപ്പെട്ടുകയായിരുന്നു.
പിന്നാലെ താരത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനിമാ താരവും കൊൽക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗളയും ഷാരൂഖിന്റെ കുടുംബവും ആശുപത്രിയിലെത്തി. ഷാരൂഖിന്റെ ആരോഗ്യ നില തൃപ്തികരമെന്നും ഇന്ന് തന്നെ ആശുപത്രി വിടാനാകുമെന്നും ജൂഹിചൗള പറഞ്ഞിരുന്നു.
'കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്'; ഗുരുവായൂരമ്പല നടയിൽ സെറ്റ്
അഹമ്മദാബാദ് അടക്കം ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. മത്സരം നടന്ന ദിവസം മൊട്ടേര സ്റ്റേഡിയത്തിൽ 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടിരുന്നു. മത്സരം കാണാനെത്തിയ അൻപതോളം പേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. ഹൈദരബാദിൽ ഉഷ്ണതരംഗം അടുത്ത അഞ്ചു ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.