ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മഅ്ദനി അറിയിച്ചിട്ടുണ്ട്

icon
dot image

ന്യൂഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൾ നാസർ മഅ്ദനി നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മഅ്ദനി അറിയിച്ചിട്ടുണ്ട്.

സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ട തുക താങ്ങാൻ കഴിയാത്തതിനാൽ 7 ദിവസം മാത്രമാണ് കേരളത്തിൽ കഴിയാൻ സാധിച്ചത്. ജൂൺ 26-ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്നും നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.

തുടർന്ന് പിതാവിനെ കാണാൻ കഴിയാതെ മഅദനി മടങ്ങി. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ കിഡ്നി മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരും. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന് മഅ്ദനി ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us