പ്രിൻസിപ്പൽ വഴങ്ങില്ല:തൊടുപുഴ കോളേജ് സമരം;നിലപാടിലുറച്ച് കോളേജ് പ്രിൻസിപ്പൽ

റാഗിംഗുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി എടുത്തതെന്നും അതിൽ ഉറച്ചു നിൽകുന്നു എന്നതുമാണ് പ്രിൻസിപ്പളിൻ്റെ നിലപാട്.

തൊടുപുഴ: തൊടുപുഴ കോളേജിൽ വിദ്യാർത്ഥികളുടെ സമരത്തിൽ സസ്പെൻഷൻ നടപടിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് കോളേജ് പ്രിൻസിപ്പൽ അനീഷ ഷംസ്. പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലാണ് കോളേജ് പ്രിൻസിപ്പൽ നിലപാട് അറിയിച്ചത്. റാഗിംഗുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി എടുത്തതെന്നും അതിൽ ഉറച്ചു നിൽകുന്നു എന്നതുമാണ് പ്രിൻസിപ്പാളിൻ്റെ നിലപാട്.

"സെൻസ് ലസ് "ആയ വിദ്യാർത്ഥികളാണ് സമരം ചെയ്യുന്നതെന്നും അത് അവർക്ക് മനസ്സിലാക്കുമെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ഒരു കുട്ടിയുടെ ഭാവി തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും താൻ ഇതിന് കൂട്ടുനിൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളുമായി 40 കോടിയുടെ ഒടിടി ഇടപാട്; ഹൈറിച്ച് തട്ടിപ്പ് കേസില് വിജേഷ് പിള്ളയെഇഡി ചോദ്യം ചെയ്തു

പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്നതിന് ഇടയിലാണ് രാത്രി 9.38ന് പ്രിൻസിപ്പൽ അനീഷ ഷംസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചത്. പിന്നീട് അത് ഡീലീറ്റ് ചെയ്തുകയായിരുന്നു.

To advertise here,contact us