കാറ്റലോണിയ: സ്പാനിഷ് ഫുട്ബോൾ ലീഗിൽ ബാഴ്സലോണയ്ക്ക് കഷ്ടകാലം തുടരുന്നു. അവസാന മത്സരത്തിൽ വിയ്യാറയലിനോടും സാവിയുടെ സംഘം പരാജയപ്പെട്ടു. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിയ്യാറയലിന്റെ വിജയം. പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളിൽ ബാഴ്സ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമെ പിറന്നുള്ളൂ. ജെറാര്ഡ് മൊറീനോയുടെ ഗോളിൽ വിയ്യാറയൽ മുന്നിലെത്തി. രണ്ടാം പകുതിയിൽ ഗോൾ മഴ പിറന്നതോടെ മത്സരം ആവേശകരമായി മാറി. ഇലിയാസ് അഖോമാച്ച് വിയ്യാറയലിനെ വീണ്ടും മുന്നിലെത്തിച്ചു. 60-ാം മിനിറ്റിൽ ഇല്കായ് ഗുണ്ടോഗനിലൂടെ ബാഴ്സലോണ ആദ്യ ഗോൾ നേടി.
ധ്രുവ് ജുറേൽ ഒരിക്കൽ അവസാനിപ്പിക്കാൻ തീരുമാനിച്ച ക്രിക്കറ്റ് കരിയർ; ഇന്ന് ഇന്ത്യൻ ടീമിലേക്ക്
61-ാം മിനിറ്റിൽ പെഡ്രിയുടെ ഗോളിലൂടെ ബാഴ്സ സമനില പിടിച്ചു. 71-ാം മിനിറ്റിലെ എറിക് ബെയ്ലിയുടെ സെൽഫ് ഗോൾ ബാഴ്സയെ മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്ന് ബാഴ്സ മത്സരം കൈവിട്ടു. 84-ാം മിനിറ്റിലെ ഗോൺസാലോ ഗേഡസിന്റെ ഗോൾ മത്സരം സമനിലയിലാക്കി.
അഞ്ചാം ഡിവിഷൻ ക്ലബിൽ നിന്ന് ലാ ലീഗാ ടോപിലേക്ക്; സ്പാനിഷ് ലീഗിൽ ജിറോണ എഫ് സിയുടെ മുന്നേറ്റ കാലം
ഇഞ്ചുറി ടൈമിൽ 99-ാം മിനിറ്റിൽ അലക്സാണ്ടർ സോർലോത്തും 102-ാം മിനിറ്റിൽ ജോസ് ലൂയിസ് മൊറേൽസും വിയ്യാറയലിനായി വല ചലിപ്പിച്ചു. ഇതോടെ മൂന്നിനെതിരെ അഞ്ച് ഗോളിന് വിയ്യാറയൽ മുന്നിലായി. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയതോടെ മത്സരവും വിയ്യാറയൽ സ്വന്തമാക്കി.