കിട്ടിയ അവസരം മുതലാക്കി സഞ്ജു; സിംബാബ്വേയ്ക്ക് ലക്ഷ്യം 168

വൈസ് ക്യാപ്റ്റന് സഞ്ജു സാംസണിന്റെ അര്ധ സെഞ്ചുറിയുടെ ബലത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ 167 റണ്സെടുത്തത്

ഹരാരെ: അഞ്ചുമത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില് സിംബാബ്വെയ്ക്കെതിരെ 168 റണ്സിന്റെ വിജയലക്ഷ്യമുയര്ത്തി ഇന്ത്യ. വൈസ് ക്യാപ്റ്റന് സഞ്ജു സാംസണിന്റെ അര്ധ സെഞ്ചുറിയുടെ ബലത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ 167 റണ്സെടുത്തത്. ടോസ് നേടിയ സിംബാബ്വേ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില് മികച്ച പ്രകടനം കാഴ്ചവെച്ച ഓപ്പണര് യശസ്വി ജയ്സ്വാളിനെ ആദ്യ ഓവറില് തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി.

നാലാം ഓവറില് അഭിഷേക് ശര്മയുടെയും അഞ്ചാം ഓവറില് ക്യാപ്റ്റന് ശുഭ്മാന് ഗില്ലിന്റെയും വിക്കറ്റുകള് വീണു. തുടര്ന്നെത്തിയ സഞ്ജു സാംസൺ ഐപിഎല്ലിലെ തന്റെ പാർട്ണർ റിയാൻ പരാഗുമായി ചേർന്ന് തിരിച്ചടികളിൽ നിന്നും രക്ഷപ്പെടുത്തി. നാല് സിക്സറുകളും ഒരു ഫോറുമായി സഞ്ജു 45 പന്തില്നിന്ന് 58 റണ്സ് നേടി. 24 പന്തില്നിന്ന് ഒരു സിക്സറോടെ 22 റണ്ണായിരുന്നു പരാഗിന്റെ സമ്പാദ്യം. 12 പന്തില്നിന്ന് 26 റണ്സടിച്ച ശിവം ദുബെയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഒമ്പത് പന്തില് നിന്ന് 11 റണ്സ് നേടി റിങ്കു സിങ്ങും പുറത്താകാതെ നിന്നു.

അടിച്ചു മോനേ...ട്വന്റി-20യില് 300 സിക്സടിച്ച് സഞ്ജു സാംസണ്

To advertise here,contact us