ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലൻഡ്. കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ സെഞ്ച്വറിക്കരുത്തിൽ രണ്ടാം ടെസ്റ്റിൽ കിവീസ് ഏഴ് വിക്കറ്റിന് വിജയിച്ചു. വിൽ യങ് അർദ്ധ സെഞ്ച്വറി നേടി ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് നേടിയതും സ്പിന്നർ ഡെയ്ന് പീഡ് ആണ്.
നാലാം ദിനം ഒന്നിന് 40 എന്ന നിലയിലാണ് ന്യൂസിലൻഡ് ബാറ്റിംഗ് പുഃനരാരംഭിച്ചത്. ടോം ലാഥാം 30, രച്ചിൻ രവീന്ദ്ര 20 എന്നിവരുടെ വിക്കറ്റുകൾ ഇന്ന് കിവീസിന് നഷ്ടമായി. ഇന്നലെ 17 റൺസെടുത്ത ഡേവോൺ കോൺവെയുടെ വിക്കറ്റും നഷ്ടമായിരുന്നു. 117ന് മൂന്ന് എന്ന സ്കോറിൽ നിന്നാണ് വില്യംസൺ-വിൽ യങ് സഖ്യം ഒന്നിച്ചത്. പിരിയാത്ത നാലാം വിക്കറ്റിൽ 162 റൺസ് കൂട്ടിച്ചേർത്ത് ഇരുവരും കിവീസിന് വിജയം സമ്മാനിച്ചു.
മുന്നേറ്റ നിരയിലെ സ്പൈഡർമാൻ; ജൂലിയൻ അൽവാരസിന് പിറന്നാൾ
വില്യംസൺ 133 റൺസും യങ് 60 റൺസും നേടി പുറത്താകാതെ നിന്നു. മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 242 റൺസ് നേടിയപ്പോൾ കിവീസ് 211 റൺസ് നേടി. 31 റൺസ് ലീഡുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 235 റൺസിന് ഓൾ ഔട്ടായി.