30 ദിവസത്തിനുള്ളില് അടച്ചാല് 25 ശതമാനം ഇളവ്; ഗതാഗത നിയമലംഘന പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് സൗദി

ഈ ഇളവ് വേണ്ടാത്തവർ 60 ദിവസത്തിനകം പിഴത്തുക അടച്ചാൽ മതിയാകും

റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘന പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് സൗദി ട്രാഫിക് വകുപ്പ്. ഗതാഗത നിയമലംഘന പിഴകൾക്ക് 25 ശതമാനം ഇളവ് ലഭിക്കുന്നതിന് 30 ദിവസത്തിനുള്ളിൽ പണം അടയ്ക്കണമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ഈ ഇളവ് വേണ്ടാത്തവർ 60 ദിവസത്തിനകം പിഴത്തുക അടച്ചാൽ മതിയാകും.

നിയമലംഘനത്തിന് എതിരെ പരാതിപ്പെടാനും ഇളവിന് അപേക്ഷിക്കാനുമുള്ള അവകാശം കുറ്റം ചുമത്തപ്പെട്ടയാൾക്കുണ്ടെന്നും ഇത് പരിഗണിച്ച് 25 ശതമാനം ഇളവ് വരുത്തിയാൽ ആ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ പണമടക്കണമെന്നും ട്രാഫിക് നിയമത്തിലെ ‘ആർട്ടിക്കിൾ 75’ അനുശാസിക്കുന്നുണ്ട്. ഇളവ് ലഭിച്ചാലും ഇല്ലെങ്കിലും പിഴത്തുക നിശ്ചിത സമയത്തിനുള്ളിൽ തന്നെ അടയ്ക്കണം. അല്ലെങ്കിൽ കാലയളവ് 90 ദിവസത്തേക്ക് നീട്ടാനുള്ള അഭ്യർഥന ‘അബ്ഷിർ’പ്ലാറ്റ്ഫോം വഴി നൽകണമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

ചരിത്രം സൃഷ്ടിച്ച് സൗദി വനിതകൾ; കഅബ കിസ്വ മാറ്റിവയ്ക്കൽ ചടങ്ങിൽ സ്ത്രീസാന്നിധ്യം

കാലാവധി നീട്ടാൻ ആവശ്യപ്പെടാതെയും പിഴ അടക്കാതെയും ഇരുന്നാൽ വാഹനം പിടിച്ചെടുക്കലുൾപ്പടെയുള്ള മറ്റ് നിയമനടപടികൾ സ്വീകരിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടക്കാതിരുന്നാൽ പിഴയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനം പിടിച്ചെടുക്കലുൾപ്പടെയുള്ള നിയമനടപടികൾ. ഏപ്രിൽ 18നാണ് സൗദിയിലെ ട്രാഫിക് പിഴകൾക്ക് വലിയ രീതിയിലുള്ള ഇളവ് പ്രഖ്യാപിച്ചത്. ഇതുവരെ കുമിഞ്ഞുകൂടിയ പിഴകൾക്ക് 50 ശതമാനവും അതിനുശേഷം രേഖപ്പെടുത്തുന്ന പിഴകൾക്ക് 25 ശതമാനവും ഇളവാണ് പ്രഖ്യാപിച്ചത്. പിഴ തുകകള് അടയ്ക്കുന്നതിനുള്ള സമയപരിധി ഈ വർഷം ഒക്ടോബർ 18 വരെ നീട്ടിയിട്ടുണ്ട്.

ഔദ്യോഗികം; ഇന്ത്യന് പരിശീലകനായി ഗൗതം ഗംഭീര്, പ്രഖ്യാപിച്ച് ജയ് ഷാ

To advertise here,contact us