രഞ്ജിത്തിനെതിരായ പരാതി സാംസ്കാരിക വകുപ്പിന് കൈമാറി മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് സംവിധായകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്

തിരുവനന്തപുരം: സംവിധായകൻ വിനയൻ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതി സാംസ്കാരിക വകുപ്പിന് കൈമാറി. വിനയനെ ഇക്കാര്യം മുഖ്യമന്ത്രി ഇ മെയിലിലൂടെ അറിയിക്കുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് സംവിധായകൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

പരാതി അന്വേഷിക്കണമെന്നും രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് കത്തിലെ ആവശ്യം. മന്ത്രി സജി ചെറിയാൻ ക്ലീൻ ചിറ്റ് കൊടുത്ത് രഞ്ജിത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം വിനയൻ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. അവാർഡ് നിർണയത്തിൽ രഞ്ജിത് ഇടപെട്ടതിന് തെളിവുണ്ട് എന്നും പരാതിയിൽ വിനയൻ സൂചിപ്പിച്ചിട്ടുണ്ട്.

രഞ്ജിത്ത് പുരസ്കാര നിർണ്ണയത്തിൽ ഇടപെട്ടു എന്നാരോപിച്ച് ജൂറി അംഗങ്ങളായ രണ്ടുപേരുടെ ശബ്ദരേഖ വിനയൻ പുറത്തുവിട്ടിരുന്നു. സംസ്ഥാന പുരസ്കാര നിർണയ പാനലിലെ ജൂറിയായിരുന്ന ജെൻസി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവരുടെ ശബ്ദരേഖയാണ് സംവിധായകൻ പുറത്തുവിട്ടത്. രഞ്ജിത്തിനെതിരെ വിനയൻ നടത്തിയ ആരോപണങ്ങളെ മന്ത്രി സജി ചെറിയാൻ തള്ളിയിരുന്നു. രഞ്ജിത്ത് ചെയർമാനായിരിക്കെ ഇനി ചലച്ചിത്ര അക്കാദമിയുടെ അംഗീകാരങ്ങൾ വേണ്ടെന്നും വിനയൻ പറഞ്ഞു.

To advertise here,contact us